കച്ചവടത്തിന്റെ ഭക്തിരസം

2
| Monday, November 18, 2013
ആദികാലം മുതല്‌ക്കെ മനുഷ്യന്റെ വിശ്വാസങ്ങള്‍ ഭക്തിയില്‍ അധിഷ്ഠിതമായിരുന്നു. നാനത്വത്തില്‍ ഏകത്വമെന്ന മതം ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതസംസ്‌ക്കാരത്തില്‍ ഭക്തിക്കുള്ള സ്ഥാനം തള്ളിക്കളയാവുന്നതല്ല. ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും തങ്ങളുടെ വിശ്വാസത്തില്‍ ജീവിക്കുവാനുള്ള പൂര്‍ണ്ണമായ അവകാശം നമ്മളുടെ ഭരണഘടന അനുവദിച്ചിട്ടുണ്ട്ണ്ട എന്നാല്‍ ഇന്ന് 'ഭക്തി', 'വിശ്വാസം' തുടങ്ങിയ വാക്കുകള്‍ കച്ചവടവത്കരണത്തിന് ഇരയാവുകയും,തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുകയാണ്.

മനുഷ്യനെ അധര്‍മ്മത്തിന്റെ പാതയില്‍ നിന്നും നന്മയിലേക്ക് നടത്താന്‍ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പുരാണകഥകള്‍. ഹൈന്ദവരുടെ സന്ധ്യക്കുള്ള നാമജപവും, ക്രിസ്തീയരുടെ കുര്‍ബാനകളും, മുസല്‍മാന്റെ റമദാന്‍ നോമ്പും എല്ലാം ഓരോ പുരാണകഥയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. കഥകളെ കഥകളായി കാണാതെ അതിനെ വിശ്വസിക്കാനാണ് നമ്മളില്‍ പലര്‍ക്കും ഇഷ്ടം. എത്ര മുതിര്‍ന്നാലും മനുഷ്യനിന്നും കഥകളിഷ്ടമാണ്.കഥകളുടെ ഉറവിടങ്ങളായിരുന്നു നമ്മളുടെ മുത്തശ്ശിമാര്‍. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് മടിയില്‍ കിടത്തി കഥകള്‍ പറഞ്ഞു കൊടുക്കാന്‍ മുത്തശ്ശിമാരില്ല. ആ കുറവ് നികത്തുന്നത് മാധ്യമങ്ങളാണ്. ചരിത്രാധീത കഥകളും പുരാണകഥകളും യഥേഷ്ടം അവ നമുക്ക് മുന്നിലെത്തിക്കുന്നു. വേളാങ്കണ്ണി മാതാവും, അല്‍ഫോണ്‍സ്സാമ്മയും, സ്വാമി അയ്യപ്പനും, കടമറ്റത്തു കത്തനാരും തുടങ്ങി കായംകുളം കൊച്ചുണ്ണി വരെ നീണ്ട ഒരു പട്ടിക നമുക്ക് മുന്നിലുണ്ടണ്ട്.

ഭക്തിയെ കച്ചവടം ചെയ്ത് ചാനലുകള്‍ പുഷ്ടിപ്പെട്ടു. പുരാണ കഥയെന്ന പേരില്‍ വീട്ടിലെ സ്വീകരണ മുറിയിലെത്തിയ രംഗങ്ങള്‍ കണ്ട മുതിര്‍ന്നവര്‍ അമ്പരന്നു. കേട്ടുകേഴ്‌വി പോലുമില്ലാത്ത കഥകള്‍. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോള്‍ അവരും പതുക്കെ അത് വിശ്വസിക്കാന്‍ തുടങ്ങി.ഹിന്ദി ചാനലുകളില്‍ നിന്നും മൊഴിമാറ്റിയെത്തിയ 'കൈലാസനാഥന്‍' എന്ന പരമ്പര കാണാതെ ഉറങ്ങാന്‍ കൂട്ടാക്കാത്ത കുട്ടികളും മുതിര്‍ന്നവരും ഇന്നിവിടെ അനേകമാണ്.

മൊഴിമാറ്റിയെത്തിയ ഇത്തരം പരമ്പരളോട് മലയാളിക്കുള്ള ഇഷ്ടത്തിന് ഒന്നര ദശാബ്ദത്തിലേറെ പഴക്കമുണ്ടണ്ട്. ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന കാലത്തിറങ്ങിയ ' ഓം നമ ശിവായ', 'ജയ് ശ്രീ കൃഷ്ണ', തുടങ്ങിയ പരമ്പരകള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വമുള്ള ഓര്‍മ്മയായി അവശേഷിക്കുന്നത് അവന്റെ മനസ്സില്‍ ഉറച്ചു പോയ വിശ്വാസങ്ങള്‍ കാരണമാണ്. എന്നാല്‍ വസ്തുതാ വിരുദ്ധങ്ങളായി റേറ്റിംഗ് കൂട്ടാന്‍ വേണ്ടി മാത്രം മെനഞ്ഞെടുത്ത കഥകളും മറ്റും അന്ധമായി വിശ്വസിക്കുന്ന പ്രേക്ഷകരുടെ എണ്ണവും നിസ്സാരമല്ല. ദൈവത്തിന്റെ പേരില്‍ പോലും തിരിമറി നടത്തുന്ന പരമ്പര നിര്‍മാതാക്കളും സംവിധായകരും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നടത്തുന്ന കച്ചവടത്തില്‍ നമ്മളും അങ്ങനെ ഭാഗഭാക്കാകുന്നു.

നമുക്ക് കിട്ടിയ മുലപ്പാലില്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയാണ് നമ്മളുടെ വിശ്വാസങ്ങള്‍. ഇതേ സംസ്‌കാരത്തിന്റെ ശോഷണമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നതും. അത് മനസ്സിലാക്കുന്ന അവന്‍ വീണ്ടണ്ടും ഭക്തിയിലേക്ക് എത്തി കൊണ്ടണ്ടിരിക്കുന്നു. നമ്മളുടെ ആരാധനാലയങ്ങളില്‍ ഓരോ വര്‍ഷവും എത്തുന്ന ഭക്തജനങ്ങളുടെ വര്‍ദ്ധന ചൂണ്ടണ്ടിക്കാണിക്കുന്നത് ഇതിലേയ്ക്കാണ്. എന്നാല്‍ കേട്ടറിവുകളിലൂടെ മാത്രം ഒരു തലമുറ കൈമാറിയ മൂല്യങ്ങള്‍ പലതും ഇന്നത്തെ ഭക്തിപരമ്പരകളിലൂടെ പുതുതലമുറക്ക് ലഭിക്കുന്നുണ്ടേണ്ടാ എന്നതില്‍ സംശയമാണ്.



എന്‍റെ കാബൂളിവാലയ്ക്ക്

0
| Sunday, November 10, 2013

തിരുവോണദിനം. 
ഉച്ചക്ക് എല്ലാവരും സദ്യ കഴിക്കാനായി ഇലയിട്ടപ്പോൾ മുറ്റത്തൊരു പ്രായം ചെന്ന മനുഷ്യൻ വന്നു. നീട്ടിവളർത്തിയ താടിയും ആകെ മുഷിഞ്ഞ വേഷവുമുള്ള ഓരാൾ . ഒരു കാബൂളിവാല ...

ഞാൻ അയാളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു, സ്നേഹപൂർവ്വം അദ്ദേഹം അതിനു സമ്മതിച്ചു.
അധികം വിഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഉള്ളതിന്റെ ഒരു പങ്ക് ഞാൻ അയാള്ക്ക് വിളമ്പി.
ഓരോ പിടി ചോരുരുട്ടുമ്പോളും അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടു.
പരിപ്പും,സാമ്പാറും,പുളിശ്ശേരിയും, പായസവും മറ്റും ഞാൻ വിളമ്പി കൊടുത്തപോൾ സന്തോഷം കൊണ്ടാകാം, അയാൾ കരഞ്ഞുകൊണ്ടെ ഇരുന്നു.

ഞാനയാളോട് ഇവിടെ പുതിയ വീട്ടിലെ ആദ്യത്തെ ഓണമാനെന്നും, ആദ്യ ഓണസദ്യ അങ്കിൾനു തരാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും പറഞ്ഞപ്പോൾ ആ മനുഷ്യൻ പറഞ്ഞു അടുത്ത കൊല്ലം ഓണസദ്യ ഉണ്ണാൻ 3-4 ആളുകൾ കൂടി കാണും,പക്ഷെ അതാരോക്കെ ആകുമെന്ന് പറയാൻ പറ്റില്ല എന്ന്.

ഞാൻ അയാളോട് വീട് എവിടാ എന്ന് ചോദിച്ചപോൾ മാവേലികരയിലെ ഏതോ ഭരതൻ പിള്ളയുടെ ഇളയ മകനാണെന്ന് പറഞ്ഞു.
കൂടുതൽ എന്തെങ്കിലും ഞാൻ ചോദിക്കും മുന്നേ അയാൾ പറഞ്ഞു വിശന്നു വന്ന എനിക്ക് ചോറു തരാൻ തോന്നിച്ചത് മഹാബലി തമ്പുരാനാണെന്നും അത് കൊടുത്തതിൽ ഒരുപാട് സന്തോഷമുണ്ടെന്നും.

ഞാൻ കൊടുത്ത കായ വറുത്തതും ശർക്കര പുരട്ടിയും ഒത്തിരി സ്നേഹത്തോടെ വാങ്ങി അയാൾ പോക്കറ്റിൽ വെച്ചു.

ഇറങ്ങാൻ നേരം എന്നോട് പറഞ്ഞു ഇനി ഞാൻ അടുത്ത വീടുകളിൽ എങ്ങും കയറുന്നില്ല..മനസ് നിറഞ്ഞു എന്ന് ..അടുത്ത തവണയും ഞാൻ വരും പക്ഷെ ഈ രൂപത്തിൽ ആയിരികില്ല എന്ന്.

എനിക്ക് ഉറക്കെ കരയാൻ തോന്നി. തിരിഞ്ഞു നോക്കി നോക്കി നന്ദിയോടെ പോകുന്ന ആ മനുഷ്യനെ ഞാൻ കൈ കൂപ്പി. അയാളും ഞാനും കരയുകയായിരുന്നു. എന്റെ കാബൂളിവാല..

യുക്തിയും ബോധവും എനിക്ക് കുറവായിരിക്കാം. എന്നാലും തിരുവോണ ദിവസം പുതിയ വീട്ടിൽ, ഞാൻ ആദ്യമായി സദ്യ വിളമ്പിയ ആ മനുഷ്യൻ ഓണത്തിന് വിരുന്നു വന്ന മഹാബലി തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അറിയില്ല...
പക്ഷേ, ശാസ്ത്രത്തിനും യുക്തിക്കും അതീതമായ പലതുമുണ്ടല്ലോ..

എന്തോ ജീവിതത്തിൽ ആദ്യമായാണ് ഞാനിങ്ങനെ ഒരേ സമയം കരയുകയും ചിരികുകയും ചെയ്യുന്നത്...ഒരുപാട് സന്തോഷമുണ്ട്. ഓർക്കാൻ നല്ലൊരു ഓണം എനിക്ക് സമ്മാനിച്ച പേരറിയാത്ത എന്റെ കാബൂളിവാല. .......നിങ്ങൾക്ക് ഒരായിരം നന്ദി...


.

 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine