തിരുവോണദിനം.
ഉച്ചക്ക് എല്ലാവരും സദ്യ കഴിക്കാനായി ഇലയിട്ടപ്പോൾ മുറ്റത്തൊരു പ്രായം ചെന്ന മനുഷ്യൻ വന്നു. നീട്ടിവളർത്തിയ താടിയും ആകെ മുഷിഞ്ഞ വേഷവുമുള്ള ഓരാൾ . ഒരു കാബൂളിവാല ...
ഞാൻ അയാളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു,
സ്നേഹപൂർവ്വം അദ്ദേഹം അതിനു
സമ്മതിച്ചു.
അധികം വിഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഉള്ളതിന്റെ ഒരു പങ്ക് ഞാൻ അയാള്ക്ക് വിളമ്പി.
ഓരോ പിടി ചോരുരുട്ടുമ്പോളും അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടു.
പരിപ്പും,സാമ്പാറും,പുളിശ്ശേരിയും, പായസവും മറ്റും ഞാൻ വിളമ്പി കൊടുത്തപോൾ സന്തോഷം കൊണ്ടാകാം, അയാൾ കരഞ്ഞുകൊണ്ടെ ഇരുന്നു.
ഞാനയാളോട് ഇവിടെ പുതിയ വീട്ടിലെ ആദ്യത്തെ ഓണമാനെന്നും, ആദ്യ ഓണസദ്യ അങ്കിൾനു തരാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും പറഞ്ഞപ്പോൾ ആ മനുഷ്യൻ പറഞ്ഞു അടുത്ത കൊല്ലം ഓണസദ്യ ഉണ്ണാൻ 3-4 ആളുകൾ കൂടി കാണും,പക്ഷെ അതാരോക്കെ ആകുമെന്ന് പറയാൻ പറ്റില്ല എന്ന്.
ഞാൻ അയാളോട് വീട് എവിടാ എന്ന് ചോദിച്ചപോൾ മാവേലികരയിലെ ഏതോ ഭരതൻ പിള്ളയുടെ ഇളയ മകനാണെന്ന് പറഞ്ഞു.
കൂടുതൽ എന്തെങ്കിലും ഞാൻ ചോദിക്കും മുന്നേ അയാൾ പറഞ്ഞു വിശന്നു വന്ന എനിക്ക് ചോറു തരാൻ തോന്നിച്ചത് മഹാബലി തമ്പുരാനാണെന്നും അത് കൊടുത്തതിൽ ഒരുപാട് സന്തോഷമുണ്ടെന്നും.
ഞാൻ കൊടുത്ത കായ വറുത്തതും ശർക്കര പുരട്ടിയും ഒത്തിരി സ്നേഹത്തോടെ വാങ്ങി അയാൾ പോക്കറ്റിൽ വെച്ചു.
ഇറങ്ങാൻ നേരം എന്നോട് പറഞ്ഞു ഇനി ഞാൻ അടുത്ത വീടുകളിൽ എങ്ങും കയറുന്നില്ല..മനസ് നിറഞ്ഞു എന്ന് ..അടുത്ത തവണയും ഞാൻ വരും പക്ഷെ ഈ രൂപത്തിൽ ആയിരികില്ല എന്ന്.
എനിക്ക് ഉറക്കെ കരയാൻ തോന്നി. തിരിഞ്ഞു നോക്കി നോക്കി നന്ദിയോടെ പോകുന്ന ആ മനുഷ്യനെ ഞാൻ കൈ കൂപ്പി. അയാളും ഞാനും കരയുകയായിരുന്നു. എന്റെ കാബൂളിവാല..
യുക്തിയും ബോധവും എനിക്ക് കുറവായിരിക്കാം. എന്നാലും തിരുവോണ ദിവസം പുതിയ വീട്ടിൽ, ഞാൻ ആദ്യമായി സദ്യ വിളമ്പിയ ആ മനുഷ്യൻ ഓണത്തിന് വിരുന്നു വന്ന മഹാബലി തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അറിയില്ല...
പക്ഷേ, ശാസ്ത്രത്തിനും യുക്തിക്കും അതീതമായ പലതുമുണ്ടല്ലോ..
എന്തോ ജീവിതത്തിൽ ആദ്യമായാണ് ഞാനിങ്ങനെ ഒരേ സമയം കരയുകയും ചിരികുകയും ചെയ്യുന്നത്...ഒരുപാട് സന്തോഷമുണ്ട്. ഓർക്കാൻ നല്ലൊരു ഓണം എനിക്ക് സമ്മാനിച്ച പേരറിയാത്ത എന്റെ കാബൂളിവാല. .......നിങ്ങൾക്ക് ഒരായിരം നന്ദി...
.
അധികം വിഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഉള്ളതിന്റെ ഒരു പങ്ക് ഞാൻ അയാള്ക്ക് വിളമ്പി.
ഓരോ പിടി ചോരുരുട്ടുമ്പോളും അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടു.
പരിപ്പും,സാമ്പാറും,പുളിശ്ശേരിയും, പായസവും മറ്റും ഞാൻ വിളമ്പി കൊടുത്തപോൾ സന്തോഷം കൊണ്ടാകാം, അയാൾ കരഞ്ഞുകൊണ്ടെ ഇരുന്നു.
ഞാനയാളോട് ഇവിടെ പുതിയ വീട്ടിലെ ആദ്യത്തെ ഓണമാനെന്നും, ആദ്യ ഓണസദ്യ അങ്കിൾനു തരാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും പറഞ്ഞപ്പോൾ ആ മനുഷ്യൻ പറഞ്ഞു അടുത്ത കൊല്ലം ഓണസദ്യ ഉണ്ണാൻ 3-4 ആളുകൾ കൂടി കാണും,പക്ഷെ അതാരോക്കെ ആകുമെന്ന് പറയാൻ പറ്റില്ല എന്ന്.
ഞാൻ അയാളോട് വീട് എവിടാ എന്ന് ചോദിച്ചപോൾ മാവേലികരയിലെ ഏതോ ഭരതൻ പിള്ളയുടെ ഇളയ മകനാണെന്ന് പറഞ്ഞു.
കൂടുതൽ എന്തെങ്കിലും ഞാൻ ചോദിക്കും മുന്നേ അയാൾ പറഞ്ഞു വിശന്നു വന്ന എനിക്ക് ചോറു തരാൻ തോന്നിച്ചത് മഹാബലി തമ്പുരാനാണെന്നും അത് കൊടുത്തതിൽ ഒരുപാട് സന്തോഷമുണ്ടെന്നും.
ഞാൻ കൊടുത്ത കായ വറുത്തതും ശർക്കര പുരട്ടിയും ഒത്തിരി സ്നേഹത്തോടെ വാങ്ങി അയാൾ പോക്കറ്റിൽ വെച്ചു.
ഇറങ്ങാൻ നേരം എന്നോട് പറഞ്ഞു ഇനി ഞാൻ അടുത്ത വീടുകളിൽ എങ്ങും കയറുന്നില്ല..മനസ് നിറഞ്ഞു എന്ന് ..അടുത്ത തവണയും ഞാൻ വരും പക്ഷെ ഈ രൂപത്തിൽ ആയിരികില്ല എന്ന്.
എനിക്ക് ഉറക്കെ കരയാൻ തോന്നി. തിരിഞ്ഞു നോക്കി നോക്കി നന്ദിയോടെ പോകുന്ന ആ മനുഷ്യനെ ഞാൻ കൈ കൂപ്പി. അയാളും ഞാനും കരയുകയായിരുന്നു. എന്റെ കാബൂളിവാല..
യുക്തിയും ബോധവും എനിക്ക് കുറവായിരിക്കാം. എന്നാലും തിരുവോണ ദിവസം പുതിയ വീട്ടിൽ, ഞാൻ ആദ്യമായി സദ്യ വിളമ്പിയ ആ മനുഷ്യൻ ഓണത്തിന് വിരുന്നു വന്ന മഹാബലി തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അറിയില്ല...
പക്ഷേ, ശാസ്ത്രത്തിനും യുക്തിക്കും അതീതമായ പലതുമുണ്ടല്ലോ..
എന്തോ ജീവിതത്തിൽ ആദ്യമായാണ് ഞാനിങ്ങനെ ഒരേ സമയം കരയുകയും ചിരികുകയും ചെയ്യുന്നത്...ഒരുപാട് സന്തോഷമുണ്ട്. ഓർക്കാൻ നല്ലൊരു ഓണം എനിക്ക് സമ്മാനിച്ച പേരറിയാത്ത എന്റെ കാബൂളിവാല. .......നിങ്ങൾക്ക് ഒരായിരം നന്ദി...
.





0 comments:
Post a Comment